മുംബൈ; ലോകമാന്യ തിലക് സമാരക് മന്ദിർ ട്രസ്റ്റിൻറെ ലോക്മാന്യ തിലക് അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റുവാങ്ങി. ഇത് തനിക്ക് അവിസ്മരണീയമായ നിമിഷമാണെന്നും പുരസ്താര തുക നമാമി ഗംഗേ പദ്ധതിക്ക് സംഭാവന ചെയ്യുന്നതായും ഈ അവാർഡ് രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലകിന് യുവ പ്രതിഭകളെ തിരിച്ചറിയാനുള്ള അതുല്യമായ കഴിവുണ്ടായിരുന്നു, വീർ സവർക്കർ അത്തരത്തിലൊരാളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയെ പുരോഗതിയുടെ പടവുകളിൽ മുന്നേറാൻ സഹായിച്ചത് നരേന്ദ്രമോദിയുടെ അതിശക്തമായ നേതൃത്വപാടവമാണെന്നും , ഈ നേട്ടത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം സമർപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ 103-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ എൻസിപി നേതാവ് ശരദ് പവാർ മുഖ്യാതിഥിയായി. പരിപാടിയിൽ പങ്കെടുക്കാനുളള ശരദ് പവാറിന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്നാണ് ഉദ്ധവ് ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപേപെടെ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post