ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഈ മത്സരത്തിലും നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കില്ല. ഇന്നും ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീമിനെ നയിക്കുക. രോഹിത് ശർമയും വിരാട് കോലിയും ഇന്ന് കളിക്കില്ല.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണുളളത്. ഉമ്രാൻ മാലിക്കും അക്സർ പട്ടേലും പുറത്തിരിക്കുമ്പോൾ ഋതുരാജ് ഗെയ്ക്വാദും ജയ്ദേവ് ഉനദ്കട്ടും കളിക്കും. മലയാളി താരം സഞ്ജു സാംസണും സൂര്യകുമാർ യാദവും തുടരും.
ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി താരങ്ങളുടെ ഫോം പരീക്ഷിക്കാനുള്ള അവസാന അവസരമാണ് ഈ പരമ്പരയെന്ന് ദ്രാവിഡ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ദ്രാവിഡിൻ്റെ വിശദീകരണം. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഇന്നത്തെ കളി വിജയിക്കുന്ന ടീം പരമ്പര നേടും.
Discussion about this post