ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും, ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സുപ്രീംകോടതിയിൽ. ലൈഫ് മിഷൻ കേസിൽ ശിവശങ്കറുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇ ഡി സത്യവാങ്മൂലം നൽകിയത്
സ്വകാര്യ ആശുപത്രിയിൽ ചികിത്സ വേണമെന്ന ശിവശങ്കറുടെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ജൂലായ് 19ന് കോടതി ഇ ഡിക്ക് നിർദ്ദേശം നൽകിയിരുന്നു.ശിവശങ്കർ ഉന്നതസ്വാധീനമുളള വ്യക്തിയാണെന്നും, ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചു . സർക്കാർ ആശുപത്രിയിൽ ശിവശങ്കറുടെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലെന്നും ,കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ശിവ ശങ്കർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു . ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി 14നാണ് എം ശിവശങ്കറെ ഇ ഡി അറസ്റ്റ് ചെയ്‌തത്.
Discussion about this post