ന്യൂഡൽഹി ; ഹിന്ദുവിരുദ്ധ പ്രസ്താവനയിൽ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസംഗമാണ് സ്പീക്കർ നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
“വിവിധ മതവിഭാഗങ്ങൾ തമ്മിൽ മതസ്പർധ വളർത്താനാണ് ലക്ഷ്യംവച്ചത്. ഭരണഘടനാ പദവി വഹിക്കുന്നയാൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാൽ, രാഷ്ട്രപതി ഇടപെട്ട് സ്പീക്കർ സ്ഥാനത്തുനിന്നും ഷംസീറിനെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം’’– കോശി ജേക്കബ് കത്തിൽ ആവശ്യപ്പെട്ടു.
ജൂലൈ 21ന് എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് സ്പീക്കർ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയത്. ഗണപതിയും പുഷ്പക വിമാനവുമെല്ലാം മിത്തുകളാണെന്നും ഹിന്ദുത്വ കാലഘട്ടത്തിലെ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നുമായിരുന്നു ഷംസീറിന്റെ വാദം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങൾ എന്നും ഷംസീറിന്റെ വാക്കുകളിലുണ്ടായിരുന്നു.
Discussion about this post