തിരുവനന്തപുരം: വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പയാണ് മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹിന്ദു വിശ്വാസങ്ങളെ അട്ടിമറിച്ച് മുസ്ലീം സമുദായത്തിന്റെ വോട്ട് ബാങ്ക് ഒരു പെട്ടിയിലേക്ക് എത്തിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് കേരളത്തിൽ ഇന്ന് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിത്ത് വിവാദത്തിൽ ഷംസീർ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് കെ കൂട്ടിച്ചേർത്തു. ഈ 10ന് സംസ്ഥാന നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞവെന്നും. സിപിഎം പാർട്ടി സെക്രട്ടറി ഗോവിന്ദനെ റിയാസ് തിരുത്തി, എം.വി.ഗോവിന്ദൻ റബർ സ്റ്റാംപ് ആണോയെന്ന് പരിശോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഗോവിന്ദനെ മറികടന്നു പറയാനുള്ള ധാർഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നു. മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്റെ നിലപാടെന്നറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിക്കുന്ന എൻഎസ്എസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. മതസാമുദായിക ധ്രുവീകരണത്തിനാണ് എൻഎസ്എസ് ശ്രമിക്കുന്നത് എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
Discussion about this post