ന്യൂഡൽഹി: ഏറെ വിവാദമായ ഡൽഹി സർവീസസ് ബില്ലിന് രാജ്യസഭ വോട്ടെടുപ്പിനെ തുടർന്ന് തിങ്കളാഴ്ച പാർലമെന്റിന്റെ അംഗീകാരം നൽകിയപ്പോൾ , നിർണായകമായ ചടങ്ങിൽ പങ്കെടുക്കാൻ ഇപ്പോൾ 90 വയസ്സുള്ള അനാരോഗ്യം കൊണ്ട് ബുദ്ധിമുട്ടുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ കോൺഗ്രസ് കൊണ്ട് വന്നത് വിവാദങ്ങൾക്ക് വഴി തെളിച്ചു
സംഭവത്തിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ ബി ജെ പി , തങ്ങളുടെ ട്വിറ്റെർ ഹാന്ഡിലിൽ കൂടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു
“കോൺഗ്രസിന്റെ ഈ ഭ്രാന്ത് രാജ്യം ഓർമ്മിച്ചു വയ്ക്കുക തന്നെ ചെയ്യും
സഭയിൽ കോൺഗ്രസ് അവരുടെ ഒരു പൂർവ്വ പ്രധാനമന്ത്രിയെ , അദ്ദേഹത്തിന്റെ അനാരോഗ്യം പോലും വക വയ്ക്കാതെ വീൽ ചെയറിൽ കൊണ്ടിരുത്തി, അതും അവരുടെ മാനം കെട്ട സഖ്യത്തിന് വേണ്ടി
വളരെയധികം ലജ്ജാവഹം”
മുൻ പ്രധാനമന്ത്രിയോടുള്ള ബഹുമാനാർത്ഥം രാജസ്ഥാനിൽ നിന്നുള്ള രാജ്യ സഭാ നാമ നിർദ്ദേശം 2019 ൽ ബി ജെ പി പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് എതിരില്ലാതെ ആയിരിന്നു മൻമോഹൻ സിംഗ് രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
അതെ സമയം വിവാദങ്ങൾക്കിടയിലും ഡൽഹി സേവന ബിൽ തിങ്കളാഴ്ച രാജ്യസഭ, പാസാക്കി, ഇതോടു കൂടി ദേശീയ തലസ്ഥാനത്തെ ബ്യൂറോക്രസിയുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കീഴിൽ വരും .

