ന്യൂഡൽഹി: പാര്ലിമെന്റിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള പ്രസംഗത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഫ്ലയിങ് ചുംബനം നൽകിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
അങ്ങേയറ്റം സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ ഇത്തരത്തിൽ മോശമായി പെരുമാറാൻ സാധിക്കു എന്നും, രാഹുലിന്റെ പെരുമാറ്റം മാന്യത ഇല്ലാത്തതാണെന്നും, സ്‌മൃതി ഇറാനി മാധ്യമങ്ങളോട് പ്രതികരിച്ചു
പാർലമെന്റ് ഇത്രയും സ്ത്രീവിരുദ്ധതയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും ,പാർലമെന്റിൽ ഒരു പുരുഷന്റെ “സ്ത്രീവിരുദ്ധ പെരുമാറ്റം” മുമ്പൊരിക്കലും ദൃശ്യമായിട്ടില്ലെന്നും അവർ പറഞ്ഞു .സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാൻ നിയമങ്ങൾ നിർമ്മിക്കുന്ന ജനസഭ – ഒരു സമ്മേളനത്തിനിടയിൽ ഒരു പുരുഷന്റെ സ്ത്രീവിരുദ്ധതയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി വനിതാ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി. പ്രസംഗത്തിനൊടുവിൽ രാഹുൽ ഗാന്ധിയുടെ ആംഗ്യം അദ്ദേഹത്തിന്റെ വളർത്തൽ “ശരിയായതല്ല” എന്ന് കാണിക്കുന്നതാണെന്ന് പൂനം മഹാജൻ പ്രതികരിച്ചു .
“പ്രസ് ഗാലറിയിൽ ഇരിക്കുന്നവർക്കെല്ലാം അദ്ദേഹം ചെയ്തത് കാണാമായിരുന്നെന്നും, വളരെ ലജ്ജാകരമായതായിരുന്നു രാഹുലിന്റെ ആംഗ്യമെന്നും, ഒരു പാർലമെന്റ് അംഗമായിരിക്കുമ്പോൾ ഏത് ഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയണമെന്നും പൂനം മഹാജൻ കൂട്ടിച്ചേർത്തു
അതേസമയം, രാഹുൽ ഗാന്ധിയുടെ ആംഗ്യം ഏതെങ്കിലും പ്രത്യേക അംഗത്തിന് നേരെയല്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
‘മോദി’ പരാമർശത്തിൽ എം പി സ്ഥാനം നഷ്ട്ടപ്പെട്ട രാഹുൽ ഗാന്ധി ,സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ,എം പിഐ യായി വീണ്ടും പാർലിമെന്റിൽ തിരിച്ചെത്തിയത് ഇന്നാണ്
Discussion about this post