ന്യൂദല്‍ഹി : മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ സന്നദ്ധത അറിയിച്ചിട്ടും പ്രതിപക്ഷമാണ് തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്നും അമിത് ഷാ വിമർശിച്ചു. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും താന്‍ ചര്‍ച്ച നടത്തുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തോട് താന്‍ മറുപടി പറയേണ്ടയാള്‍ തന്നെയാണ്. എന്നാല്‍ പ്രതിപക്ഷം ഒരു അക്ഷരം തന്നെക്കൊണ്ട് സംസാരിപ്പിക്കുന്നില്ല. ഇത് എന്ത് തരം ജനാധിപത്യമാണെന്നും അമിത് ഷാ ചോദിച്ചു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട്മണിപൂരിലെ സംഭവ വികാസങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ വര്‍ദ്ധിച്ച തോതില്‍ അക്രമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് താന്‍ യോജിക്കുന്നുവെന്നും. ഒരു സമൂഹമെന്ന നിലയില്‍ നാം ലജ്ജിക്കേണ്ട സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. സംഭവങ്ങള്‍ ലജ്ജാകരമാണെങ്കിലും, അതില്‍ രാഷ്ട്രീയം കാണിക്കുന്നത് അതിലും ലജ്ജാകരമാണും അമിത് ഷാ കൂട്ടിച്ചേർത്തു.ലോക്‌സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
Discussion about this post