തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് പ്രതിപക്ഷം. കമ്പനിയില്‍ നിന്ന് മാസപ്പടി രേഖകളിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതാണ് കാരണം. വിവാദം ഉന്നയിച്ചാൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷത്തിന്റെ പിന്മാറ്റം. മുഖ്യന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടിയായി 1.72 കോടിയായി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വന്നിരുന്നു. ഇതിൽ പട്ടികയില്‍ പ്രതിപക്ഷ നേതാക്കളുടെ പേരുകളും ഉൾപ്പെടുന്നുണ്ട്.
രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയത് ബിസിനസ് സുഗമമാക്കാനെന്നാണ് കമ്പനിയുടെ വിശദീകരണം. പട്ടികയില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉണ്ട്. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങൾ ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു.
2019 ജനുവരിയിൽ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും ഇൻകം ടാക്‌സ നടത്തിയ പരിശോധനയിലാണ് വിവാദത്തിന് ആസ്പദമായ ഡയറി കണ്ടെത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ എന്നിവരുടെ പേരുകളാണ് ഡയറിയിലുള്ളത്. ഇവർ കൈപ്പറ്റിയ തുക ഉൾപ്പെടെ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post