തിരുവനന്തപുരം: വ്യവസായിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്‌ട്രീയ പാർട്ടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. വ്യവസായികളുടെ അടുത്തുനിന്നും കച്ചവടക്കാരുടെ അടുത്തുനിന്നും സംഭാവന വാങ്ങുന്നത് സാധാരണയായി കാര്യമാണെന്നും എല്ലാ പാർട്ടികളും ഇത്തരത്തിൽ ഫണ്ട് സമാഹരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡയറിയിൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് വേറൊന്നും പറഞ്ഞിട്ടില്ല. അന്ന് പാർട്ടി ചുമതലപ്പെടുത്തിയ രണ്ടുപേരാണ് സംഭാവന സ്വീകരിച്ചിട്ടുള്ളത്. പണം നൽകിയ വ്യവസായി അനധികൃത വ്യവസായം ചെയ്യുന്ന ആളല്ല. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും സംഭാവന വാങ്ങുന്നതിൽ തെറ്റില്ലെന്നും സതീശൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രിയുടെ മകൾ ഒരു സേവനവും നൽകാതെയാണ് ഇത്രയും പണം കൈപ്പറ്റിയിരിക്കുന്നതെന്നാണ് ഇൻകം ടാക്‌സ് കണ്ടെത്തിയിരിക്കുന്നത്. \
വീണയുടെ കമ്പനി ഒരു സർവീസും തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കെഎംആർഎൽ ഉദ്യോഗസ്ഥർ തന്നെ മൊഴി നൽകിയിട്ടുണ്ട്. ചട്ടപ്രകാരം റൂൾ 50 ൽ ഇത് അവതരിപ്പിക്കാൻ കഴിയില്ല. പ്രധാനപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കില്ല എന്നതിനാലാണ് സഭയിൽ വിഷയം അവതരിപ്പിക്കാഞ്ഞതെന്ന് സതീശൻ വാദിച്ചു. വിഷയം സഭയിൽ അവതരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post