വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ചുരാചന്ദ്പൂർ ജില്ലകളിൽ നിന്ന് ഈയാഴ്ച 16 ആയുധങ്ങളും എട്ട് സ്‌ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തു. മെയ് 3 ന് കലാപം പൊട്ടി പുറപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് ആയിരക്കണക്കിന് ആയുധങ്ങൾ ആണ് മോഷണം പോയത് . കലാപത്തിൽ 150-ലധികം പേർ കൊല്ലപ്പെടുകയും 50,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഒറ്റപ്പെട്ട വെടിവയ്പ്പും പ്രതിഷേധക്കാരുടെ കൂട്ടവും ഉണ്ടായതൊഴിച്ചാൽ സംസ്ഥാനത്തെ സ്ഥിതി പൊതുവെ ശാന്തമാണ് ,” സംസ്ഥാന പോലീസ് കൺട്രോൾ റൂം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . ഇതുവരെ ആയി 124 ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും 1217 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട് .
അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സഞ്ചാരം ഉറപ്പാക്കുന്നുണ്ട് . അപകടസാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും വാഹനങ്ങളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരം ഉറപ്പാക്കാൻ സെൻസിറ്റീവ് സ്ട്രെച്ചുകളിൽ ഒരു സുരക്ഷാ വാഹനവ്യൂഹം നൽകുകയും ചെയ്യുന്നു. പ്രസ്താവന കൂട്ടിച്ചേർത്തു
Discussion about this post