ന്യൂദല്‍ഹി: വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് 2024ൽ അധികാരത്തിലെത്തുമെന്ന് മോദി സൂചിപ്പിച്ചത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തറക്കല്ലിട്ട പദ്ധതികൾക്കെല്ലാം തന്റെ സർക്കാർ തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘എന്റെ പ്രകടനത്തിന്റെ പേരിൽ 2019ൽ നിങ്ങളെന്നെ വീണ്ടും അധികാരത്തിലേറ്റി. അഭൂതപൂർവമായ വികസനത്തിന്റേതാകും അടുത്ത അഞ്ചു വർഷം. 2047ൽ ഒരു വികസിത രാജ്യം എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവർണ്ണ കാലയളവാണ് അടുത്ത അഞ്ച് വർഷം. അടുത്ത ഓഗസ്റ്റ് 15ന് ഈ ചെങ്കോട്ടയിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ നേട്ടങ്ങളുടെയും വികസനത്തിന്റെയും കണക്കുകൾ ഞാൻ എണ്ണിപ്പറയും’’ – മോദി പറഞ്ഞു.
ചെങ്കോട്ടയിലെ മോദിയുടെ 90 മിനിറ്റ് നീണ്ട പ്രസംഗം രാജ്യത്തിന്റെ നേട്ടങ്ങൾ പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതായിരുന്നു. കുടുംബാധിപത്യം രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചവെന്നു കോൺഗ്രസിനെ മോദി വിമർശിച്ചു. മോദി സർക്കാർ അധികാരത്തിൽ എത്തുന്നതുമുൻപ് രാജ്യത്ത് അഴിമതിയുടെ സ്വജനപക്ഷപാതമാണ് നിലനിന്നിരുന്നതെന്നും അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നീ മൂന്നു പാപങ്ങളിൽനിന്ന് ഇന്ത്യ മോചിതമാകുകയാണെന്നും മോദി പറഞ്ഞു.
Discussion about this post