കോഴിക്കോട് : 2016ലെ തിരഞ്ഞെടുപ്പിൽ ഏഴ് എൻഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് സിപിഎം -കോൺഗ്രസ്സ് അന്തർധാരയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്റ് ശോഭാ സുരേന്ദ്രൻ. ഇരു കൂട്ടരും ഇതുവരെ കേരളത്തിൽ ഒരുമിച്ചു മത്സരിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂവെന്നും, അന്തർധാര സജീവമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
സിപിഎം – കോൺഗ്രസ്സ് അന്തർധാര ഇല്ലായിരുന്നെങ്കിൽ 2016 ലെ തിരഞ്ഞെടുപ്പിൽ ഏഴു എൻ ഡി എ പ്രതിനിധികൾ നിയമസഭയിൽ എത്തുമായിരുന്നെന്നും ,എൻ ഡി എ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഇരുകൂട്ടരും തമ്മിലുള്ള ധാരണ പ്രകാരം ആയിരുന്നെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും, മറ്റു സംസ്ഥാനങ്ങളിൽ ഈ അന്തർധാര പ്രവർത്തിക്കുന്നുണ്ടെന്നും, ശോഭ സുരേന്ദ്രൻ പറഞ്ഞു .കേരളത്തിൽ കോൺഗ്രസും സിപിഎമ്മും ഒന്നായി ചേർന്ന് ഇതുവരെ മത്സരിച്ചിട്ടില്ലെന്നേയുള്ളുവെന്നും, എല്ലാ മേഖലകളിലും ഇവർ തമ്മിൽ സൗഹൃദമുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു .
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും, എല്ലാം മറനീക്കി പുറത്തുവരുമ്പോൾ ഇവർ ഒന്നടങ്കം ജയിലിൽ പോകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
Discussion about this post