ബാക്കു (അസർബൈജാൻ) ∙ ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ, പ്രജ്ഞാനാന്ദ , തനിക്ക് ലഭിച്ച വെള്ളി മെഡൽ തന്റെ അമ്മയുടെ കഴുത്തിൽ അണിയിച്ചു. അമ്മയോടൊപ്പമുള്ള ചിത്രം പ്രജ്ഞാനാനന്ദ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചു. ഫിഡെ ലോകകപ്പ് വെള്ളി മെഡൽ നേടിയതിന്റെയും 2024 കാൻഡിഡേറ്റ്സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ളാദത്തിലാണ് താനെന്ന് പ്രജ്ഞാനന്ദ പ്രതികരിച്ചു.
തനിക്ക് എല്ലാവരും നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദിയുണ്ടെന്നും, എല്ലായ്പ്പോഴും തന്നെ പിന്തുണയ്ക്കുന്ന, തന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന അമ്മയ്ക്കൊപ്പമെന്നും ’’ പ്രജ്ഞാനന്ദ പ്രതികരിച്ചു.
ചെസ് ലോകകപ്പ് ഫൈനലിൽ , മാഗ്‌നസ് കാൾസനോട് പ്രജ്ഞാനന്ദ പൊരുതിതോൽക്കുകയായിരുന്നു. ഇതാദ്യമായാണ് ചെസ്സ് ലോകകപ്പിൽ കാൾസണും,പ്രജ്ഞാനന്ദയും നേർക്ക് നേർ വന്നത് .
ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. കാൾസനെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച്, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസ്സുകാരനായ പ്രജ്ഞാനന്ദയെ സംബന്ധിച്ച് വലിയ നേട്ടമാണ് . ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു സമനിലയിൽ പിരിഞ്ഞത്.
ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി ഫൈനൽ മത്സരത്തിലുമെത്തി . വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രജ്ഞ

