തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌റ്റർ തലസ്ഥാനത്തെത്തി. .
ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുടേതാണ് ഹെലികോപ്ടര്‍. മാസം 20 മണിക്കൂര്‍ പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക നിശ്ചയിച്ചിരിക്കുന്നത്. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ കമ്പനിക്ക് അധികമായി നൽകേണ്ടി വരും
മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങിയ ആവശ്യങ്ങൾക്ക് ആണ് വാടകയ്ക്ക് എടുക്കുന്നത് എന്നാണ് പറയുന്നതെങ്കിലും മുഖ്യമന്ത്രീയുടെ ആവശ്യങ്ങൾക് വേണ്ടിയാണു ഉപയോഗിക്കുക എന്നാണ് യാഥാർഥ്യം
സംസ്ഥാനം കനത്ത സാമ്പത്തിക ബാധ്യത കൊണ്ട് നട്ടം തിരിയുമ്പോഴാണ് വലിയ തുക നൽകി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്
Discussion about this post