ഡൽഹി : ഖാലിസ്ഥാൻ ഭീകരവാദി നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന്, ഇന്ത്യ-കാനഡ നയതന്ത്ര ഏറ്റുമുട്ടൽ തുടരുന്നതിനിടെ കാനഡയിൽ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. ഒട്ടാവോ, വാൻകൂവർ, ടോറൻന്റോ, എന്നിവിടങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചു. പലയിടത്തും അക്രമങ്ങൾ അരങ്ങേറിയതായാണ് റിപ്പോർട്ട്.
ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നൂറോളം ഖാലിസ്ഥാൻ വാദികൾ,സംഘടിച്ചെത്തി ഇന്ത്യൻ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കട്ടൗട്ടർ സ്ഥാപിച്ച് ചെരിപ്പേറ് നടത്തുകയും ചെയ്തു. കാനഡയിലെ ക്ഷേത്രങ്ങൾക്ക് നേരെ അക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഖാലിസ്ഥാൻ പതാകകൾ ഏന്തിയും, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഖാലിസ്ഥാൻ ഭീകരവാദികൾ പ്രതിഷേധം നടത്തുന്നത്.
അതെ സമയം,നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ, ഇന്ത്യൻ രഹസ്യാനേഷണ ഏജൻസികൾ യോഗം ചേർന്നു.പലയിടത്തും അക്രമങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ടെന്നും, നിലവിലെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കാനഡയിലെ ഹിന്ദുക്കൾ രാജ്യം വിട്ടുപോവണമെന്നും, അല്ലാത്ത പക്ഷം കൊലപ്പെടുത്തുമെന്നും ഖാലിസ്ഥാൻ ഭീകരവാദി ഗുരുപത്വന്ത് സിങ് പന്നൂൻ ഭീഷണി മുഴക്കിയിരുന്നു.കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് കൈമാറും.
Discussion about this post