ദുബായ്: ഐ.സി.സിയുടെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്. സെപ്റ്റംബറിലെ ഏകദിനങ്ങളിൽ 80 റൺസ് ശരാശരിയിൽ 480 റൺസടിച്ച താരത്തിന്റെ പ്രകടനമാണ് പുരസ്കാരത്തിൽ നിർണായകമായത്.
ഇന്ത്യൻ താരം മുഹമ്മദ് സിറാജ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ എന്നിവരെ മറികടന്നാണ് മികച്ച താരമായി ഗിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാ കപ്പിൽ 302 റൺസടിച്ച ഗിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു. പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ 178 റൺസും താരം നേടി.
ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയും (121), പിന്നീട് ഓസ്ട്രേലിയക്കെതിരെയും ഗിൽ (104) സെഞ്ചുറി നേടിയിരുന്നു. ഇതു കൂടാതെ മൂന്ന് അർധ സെഞ്ചുറികളും കഴിഞ്ഞ മാസം താരം നേടി. എട്ട് ഇന്നിങ്സുകളിൽ രണ്ട് എണ്ണത്തിൽ മാത്രമാണ് ഗിൽ 50 റൺസിൽ താഴെ സ്കോർ ചെയ്തത്. ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഗിൽ. ഏകദിനത്തിൽ മികച്ച റെക്കോഡാണ് ഗില്ലി നേടിയത്. 35 മത്സരങ്ങളിൽനിന്നായി 66 റൺസ് ശരാശരിയിൽ 1917 റൺസ് ഗിൽ നേടിയിട്ടുണ്ട്.
Discussion about this post