തൃശൂർ : ബിജെപിക്കും സുരേഷ്‌ഗോപിക്കുമെതിരായി വന്ന വാർത്തയിൽ പങ്കില്ലെന്ന് തൃശൂർ അതിരൂപത. ‘കത്തോലിക്കസഭ ‘ മുഖപത്രത്തിൽ വന്ന വാർത്തയിൽ പങ്കില്ലെന്നും, തങ്ങളുടെ നിലപാട് വ്യത്യസ്തമാണെന്നും അതിരൂപത നേതൃത്വം അറിയിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.
തൃശൂർ അതിരൂപതയുടെ നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ സുരേഷ് ഗോപിക്കെതിരെ വിമർശനം ഉണ്ടായിരുന്നു. പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നുമായിരുന്നു വിമര്‍ശനം. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്നും ലേഖനത്തിൽ ചോദിച്ചിരുന്നു.
വാർത്ത വിവാദമായതോടെയാണ് അതിരൂപത നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്

