കൊച്ചി : ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ, പിതാവ് ക്രൂരമായി മർദിച്ച്, വിഷം കുടിപ്പിച്ച പെൺകുട്ടി മരിച്ചു. അത്യാസന്ന നിലയിൽ പത്ത് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ആലുവ സ്വദേശിയായ അബീസ് ആണ് പതിനാലുകാരിയായ മകൾ ഫാത്തിമയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയത്.
താൻ എതിർത്തിട്ടും മകൾ പ്രണയബന്ധം തുടർന്നുവെന്ന് ആരോപിച്ചാണ് ഇയാൾ മകളെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചത്. പിതാവിന്റെ ക്രൂരമർദ്ദനത്തിന് പിന്നാലെ ഒരാഴ്ചയോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ കുട്ടി.
മകളുടെ പ്രണയബന്ധത്തെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ കമ്പിവടി കൊണ്ട് ദേഹമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും, ബലം പ്രയോഗിച്ച് കളനാശിനി കുടിപ്പിക്കുകയുമായിരുന്നു. പിതാവ് തന്നെ കളനാശിനി കുടിപ്പിച്ചുവെന്ന്,പെൺകുട്ടി ആശുപത്രിയിൽ വെച്ച് ഡോക്ടർമാരോട് വെളിപ്പെടുത്തിയിരുന്നു. ഡോക്ടർമാരുടെ പരാതിയിൽ ആലുവ പൊലിസ് പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ പത്ത് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പെൺകുട്ടി.
Discussion about this post