തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ നൂറ് കണക്കിന് കോടിയുടെ തട്ടിപ്പ് നടന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ ആദ്യാവസാനം പ്രക്ഷോഭം നടത്തിയത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ അംഗത്തിന് തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട്. ഉന്നത സിപിഐ നേതാക്കൾക്ക് പണം ലഭിച്ചു. ഭാസുരാംഗൻ മാത്രം നടത്തിയ തട്ടിപ്പ് അല്ല. ഭാസുരാംഗനെതിരെ മാത്രം നടപടിയെടുത്ത് കണ്ണിൽ പൊടിയിടാം എന്ന് കരുതരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിപിഐ ഉന്നത നേതാവിന് കണ്ടലയിൽ നിന്ന് മാസപ്പടി ലഭിച്ചു. സഹകരണ ബാങ്ക് തട്ടിപ്പിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതികളാണ്. മുഖ്യമന്ത്രിയുടെ കേരള പര്യടന ചെലവ് സഹകരണ ബാങ്കുകൾ എടുക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എന്ത് കൊണ്ട് ഭാസുരാംഗനെ ഇത്രയും ദിവസമായിട്ടും പുറത്താക്കിയില്ല. അന്വേഷണം മന്ത്രിയിലേക്കും ഉന്നത നേതാവിലേക്കും എത്തും. കലം മുഴുവൻ കറുത്ത വറ്റാണ്. സഹകരണ ബാങ്കുകളെ കറവ പശുക്കളാക്കിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post