അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ കെ പൊന്മുടിക്ക് തിരിച്ചടി. പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും അൻപത് ലക്ഷം രൂപ പിഴയും വിധിച്ച് മദ്രാസ് ഹൈ കോടതി.
കഴിഞ്ഞ ദിവസം കേസില്‍ മന്ത്രി പൊന്മുടിയെ വെറുതെ വിട്ട വിചാരണക്കോടതി വിധി, മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൊന്മുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മന്ത്രി പൊന്മുടിക്കെതിരായ ആക്ഷേപങ്ങള്‍ ശരിയാണെന്നും കോടതി കണ്ടെത്തിയിരുന്നു.

