കൊച്ചി: കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൽ നാസർ മദനിയുടെ നില അതീവ ഗുരുതരം. രോഗശാന്തിക്കായി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാർഥന നടത്തണമെന്ന് മുസ്ലിം പണ്ഡിതന്മാർ സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസമാണ് മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ക്രിയാറ്റിനിന്‍ ക്രമാതീതമായി വർധിക്കുകയും വൃക്ക പ്രവര്‍ത്തനം തകരാറിലാവുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ശക്തമായ മൂത്രതടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയിൽഗുരുതരാവസ്ഥയിലാണ് മദനി. ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കെ.പി. അബൂബക്കർ ഹസ്രത്ത്, പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, നജീബ് മൗലവി മമ്പാട്, അബ്ദുൽ ഹകീം അസ്ഹരി, പി. മുജീബ് റഹ്മാൻ, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, പി.എം.എസ്. ആറ്റക്കോയ തങ്ങൾ എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ കൂട്ടപ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്‌തത് .
അടുത്തിടെയായി ഇത് മൂന്നാം തവണയാണ് മദനിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി മദനി ചികിത്സയിലാണ്.
ബെംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയായ മദനിക്ക് ജാമ്യവ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് കഴിഞ്ഞ വർഷം ജൂലൈ 20ന് കേരളത്തിൽ എത്തിയത്. ബാംഗ്ലൂർ വിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ എടുത്തു കളഞ്ഞതോടെയാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിനു പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നൽകിയിരുന്നു
Discussion about this post