Tuesday, January 13, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

റീ ട്വീറ്റ് കേസിൽ മാപ്പ്; ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം, മാപ്പപേക്ഷയുമായി കെജ്‌രിവാൾ

2 years ago
in India
0
റീ ട്വീറ്റ് കേസിൽ മാപ്പ്; ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം, മാപ്പപേക്ഷയുമായി കെജ്‌രിവാൾ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡൽഹി: ബിജെപി നൽകിയ അപകീർത്തിക്കേസിൽ ക്ഷമാപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. താൻ ബിജെപി ഐടി സെല്ലിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത് ഒരു അബദ്ധമായിരുന്നെന്നും തെറ്റുപറ്റിയെന്നും അഭിഭാഷകൻ മുഖേന കെജ്‌രിവാൾ സുപ്രീം കോടതിയെ ബോധിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് കെജ്‌രിവാളിനുവേണ്ടി ഹാജരായത്.

യൂട്യൂബറായ ധ്രുവ് റാട്ടിയുടെ വീഡിയോ റീട്വീറ്റ് ചെയ്‌തതിലൂടെ തനിക്ക് തെറ്റ് പറ്റിയെന്നാണ് കെജ്‌രിവാൾ കോടതിയെ അറിയിച്ചത്. 2018-ലാണ് ധ്രുവ് റാട്ടി ബിജെപി ഐടി സെല്ലിനെ വിമർശിച്ച് ചെയ്‌ത വീഡിയോ കെജ്‌രിവാൾ റീട്വീറ്റ് ചെയ്‌തത്. ഇതിനെതിരെ ബിജെപി പ്രവർത്തകനായ വികാസ് സംകൃത്യായൻ ക്രിമിനൽ മാനനഷ്‌ട കേസ് ഫയൽ ചെയ്‌തിരുന്നു.

കേസിലെ നടപടികൾ തടയണമെന്ന കെജ്‌രിവാളിൻറെ ആവശ്യം നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് തനിക്ക് സമൻസ് അയച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. കെജ്‌രിവാളിൻറെ ക്ഷമാപണം കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജസ്‌റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബഞ്ച് പരാതിക്കാരനോട് ചോദിച്ചു.

ഹർജിയിൽ സുപ്രീം കോടതി ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. മാർച്ച് 11-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നതുവരെ ഹർജി പരിഗണിക്കരുതെന്ന് വിചാരണ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തൻ്റെ ട്വീറ്റ് പരാതിക്കാരനായ വികാസ് സാംകൃത്യായനെ വൃണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് വിലയിരുത്തുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടെന്നാണ് കെജ്‌രിവാൾ ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. എന്നാൽ അപകീർത്തികരമായ ഉള്ളടക്കം പുനഃപ്രസിദ്ധീകരിക്കുന്നത് മാനനഷ്‌ട കേസിന് കാരണമാകുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഒരാൾക്ക് പൂർണ ബോധ്യമില്ലാത്ത ഉള്ളടക്കം റീട്വീറ്റ് ചെയ്യുമ്പോൾ അയാൾക്ക് അതിനുള്ള ഉത്തരവാദിത്തബോധം ഉണ്ടാകണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags: Aravind KejrivalBjpFEATUREDKejriwal apologizesMAINsupream court
Previous Post

പുതിയ ക്രിമിനൽ നിയമങ്ങളെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

Next Post

നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

Next Post
നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

നാല് കുട്ടികളെ പീഡിപ്പിച്ചു; പോൿസോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.