ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ് വാർത്താ ചാനലായ തന്തി ടിവിക്ക് കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിൽ വീണ്ടും ദേശീയ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ് സേലത്തെ ‘മോദി ഇഡ്ഢലി.’ പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഇഡ്ഢലിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടായത്. മോദി ഇഡ്ഢലി എന്ന് താൻ ഇന്ന് സേലത്ത് പോയപ്പോഴാണ് കേട്ടതെന്ന് അദ്ദേഹം ചിരിയോടെ മറുപടി നൽകി. അതെസമയം തനിക്ക് ഇഷ്ടമുള്ള ദക്ഷിണേന്ത്യൻ വിഭവം ഉപ്പുമാവും പൊങ്കലുമാണെന്ന് പ്രധാനമന്ത്രി പറയുന്നു.
2020ലാണ് സേലത്ത് മോദി ഇഡ്ഢലി വിൽപ്പന തുടങ്ങിയത്. പത്ത് രൂപയ്ക്ക് ഒരു പ്ലേറ്റ് ഇഡ്ഢലി നൽകുന്ന സംരംഭം തമിഴ്നാട് ബിജെപിയുടെ പ്രൊപ്പഗാണ്ട സെൽ ആണ് തുടങ്ങിയത്. പ്രൊപ്പഗാണ്ട സെല്ലിന്റെ വൈസ് പ്രസിഡണ്ടായ മഹേഷിന്റെ തലയിലാണ് ഈ ആശയം ഉദിച്ചത്. മഹേഷിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രം അടങ്ങിയ പോസ്റ്ററുകൾ 2020ൽ സേലത്ത് എല്ലായിടത്തും കാണാമായിരുന്നു,
പത്ത് രൂപയ്ക്ക് നാല് ഇഡ്ഢലിയും സാമ്പാറും ആണ് ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് പേജിൽ അഭിമുഖത്തിന്റെ ഈ ഭാഗം വരുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സേലത്തെ ഒരു നാടൻ കടയിൽ മോദിയോടുള്ള ബഹുമാനം പ്രകടിപ്പിക്കാൻ ‘മോദി ഇഡ്ഢലി’ വിൽക്കുന്നു എന്നാണ് പ്രധാനമന്ത്രി പോസ്റ്റിൽ എഴുതിയിരിക്കുന്നത്.
Discussion about this post