തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വിതരണവും ആരംഭിച്ചു. പെന്‍ഷൻകാരുടെ മൂന്നാം പെൻഷൻ പരിഷ്ക്കരണ കുടിശികയും വിതരണം ചെയ്യുന്നുണ്ട്. അതിൽ ഇനി ഒരു ഗഡുവാണ് ശേഷിക്കുന്നത്. അതേസമയം 70,000ലധികം ബില്ലുകൾ സംസ്ഥാനത്ത് മാറാതെ കെട്ടിക്കിടക്കുന്നതായാണ് വിവരം.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ബില്ലുകൾ ഇ സബ്മിഷൻ ചെയ്യാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിനും നിയന്ത്രണം ഉണ്ടായിരുന്നു.
അതിനാൽ ചെലവഴിക്കുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം കുറവായിരുന്നു. തദ്ദേശ വകുപ്പിന്റെ നിലവിലെ കണക്കനുസരിച്ച് 1003 കോടിരൂപയുടെ ബില്ലുകൾ മാറാനുണ്ട്. പാസാകാനുള്ള ബില്ലുകൾ 55408. മെയിന്റനൻസ് ഗ്രാൻഡ് ഉൾപ്പെടെ 73113 ബില്ലുകൾ മാറാനുണ്ട്. മെയിന്റനൻസ് ഗ്രാൻഡ് ഉൾപ്പെടെ ആകെ ട്രഷറിയിൽനിന്ന് ലഭിക്കാനുള്ളത് 1648 കോടിരൂപയാണ്.
Discussion about this post