കോഴിക്കോട്: പാലോറ ഹൈസ്കൂൾ അധ്യാപകർക്ക് നേരെ എസ്‌ഡിപിഐ ഭീഷണി. ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അക്ഷതം വാങ്ങിയത്തിനാണ് ഭീഷണി. പാലോറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ പി. സതീഷ് കുമാറിനും സഹഅധ്യാപകർക്കുമെതിരെയാണ് എസ്‌ഡിപിഐ ഭീഷണി മുഴക്കിയത്. എൻടിയു സംസ്ഥാന മീഡിയ കോർ ഡിനേറ്ററാണ് പി. സതീഷ് കുമാർ.
അയോധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യമാകമാനം അക്ഷതം വിതരണം ചെയ്തിരുന്നു. പാലോറ സ്‌കൂൾ അധ്യാപകർ അത് സ്വീകരിച്ചെന്നും സ്കുളിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നുവെന്നും പറഞ്ഞാണ് എസ്‌ഡിപിഐ രംഗത്തുവന്നിരിക്കുന്നത്. നാട്ടിലെങ്ങും അക്ഷതവിതരണം നടന്നത് രണ്ടുമാസം മുൻപാണെങ്കിലും വിദ്യാഭ്യാസ വകുപ്പിന് മാർച്ച് 25 നാണ് പരാതി നൽകിയത്. അക്ഷത വിതരണത്തെ വർഗീയവൽക്കരിച്ച് രംഗത്ത് എത്തിയ സംഘം സ്കൂളിനെതിരെ വ്യാജപ്രചാരണം നടത്തിയും അധ്യാപകരെ പുറത്താക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
അധ്യാപകർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്നാണ് ആരോപണം. ഈ വ്യാജ ആരോപണം മാനേജ് മെന്റ് തള്ളിയതോടെ തെരുവിൽ വിദ്വേഷമുദ്രാവാക്യവുമായി പ്രകടനം നടത്തി. ഹൈന്ദവസമുഹത്തിനും ആർഎസ്എസിനുമെതിരായി ഹീനമായ മുദ്രാവാക്യങ്ങളാണിവർ ഉയർത്തിയത്. സിപിഎം, കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടെയായിരുന്നു എസ്‌ഡിപിഐയുടെ കൊലവിളി പ്രകടനം. അക്ഷതത്തിൻറെ പേരിൽ വിവാദമുയർത്തിയതിലൂടെ എസ്‌ഡിപിഐയുടെ തീവ്രവാദമുഖം വെളിവാക്കുകയാണെന്നും അധ്യാപകരെ ബലിയാടാക്കി സിപിഎമ്മും കോൺഗ്രസും തീവ്രവാദശക്തികളെ തിരഞ്ഞെടുപ്പിൽ പ്രീണിപ്പിക്കുകയാണെന്നും എൻടിയു ആരോപിച്ചു.
അതേ സമയം കാലങ്ങളായി സ്കൂളിൽ നോമ്പു തുറ നടക്കാറുണ്ടെന്നും പക്ഷേ സ്കൂളിൽ നിസ്ക്‌കാരമുറി കൂടി വേണമെന്നാവശ്യം ഉർന്നപ്പോൾ അത് മാനേജ്മെന്റ് തള്ളിയിരുന്നു. കുട്ടികളെ മതപരമായി വേർതിരിച്ചു കാണുന്നതിനെ അധ്യാപകർ എതിർത്തതാണ് പുതിയ വിവാദത്തിന് കാരണമെന്നാണ് വിവരം. അധ്യാപകനെ ഒറ്റപ്പെടുത്തി മറ്റൊരു ജോസഫ് മാഷ് ആക്കാൻ ശ്രമിച്ചാൽ മറുപടി ഉണ്ടാവുമെന്നും പലോറ മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തെ സംഘപരിവാർ സംഘടനകൾ ഒറ്റക്കെട്ടായി നേരിടുമെന്നും എൻടിയു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പ്രതികരിച്ചു.
Discussion about this post