തിരുവനന്തപുരം: ലവ് ജിഹാദില്‍ കുടുക്കി ഐഎസ്ഐഎസിന് വേണ്ടി സിറിയയിലേക്ക് പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ കഥ പറയുന്ന ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. ഇന്ന് രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്‍റെ സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ സംപ്രേഷണം അറിയിച്ചത്.
ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്‌ച രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്‍റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.
എന്നാൽ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഇടത്, ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. പ്രദർശനം പെരുമാറ്റ ചട്ടത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് എൽഡിഎഫും യുഡിഎഫും. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണം.
അതേ സമയം കേരളത്തിൽ നിന്നും ജിഹാദിന് വേണ്ടി ഭീകരവാദ സംഘടനയിലേക്ക് ചേക്കേറിയ വരുടെയും, ലൗ ജിഹാദിൽ പെട്ട് മതപരിവർത്തനം ചെയ്യപ്പെട്ട മലയാളികളുടെയും കഥ പറയുന്ന ചിത്രം എന്തുകൊണ്ടാണ് സി.പിഎമ്മിനെയും, കോൺഗ്രസിനെയും അസ്വസ്ഥരാക്കുന്നത് എന്ന ചോദ്യവും ശക്തമാണ്

