തിരുവനന്തപുരം: വിദ്യാർഥിപ്രവേശനം എല്ലാ സർവകലാശാലകളിലും ഇനി ഒരേസമയത്ത് നടത്താൻ ശുപാർശ. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയുടെതാണ് ശുപാർശ. ഇതിനായി, പ്ലസ്ടു ഫലത്തിനുശേഷം മേയ് പകുതിയോടെ വിജ്ഞാപനമിറക്കുമെന്നാണ് വിവരം. ജൂണിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും.
ഇപ്പോഴുള്ള സെമസ്റ്ററിനുപുറമേ, പൂർണമായും ക്രെഡിറ്റ് സമ്പ്രദായത്തിലേക്കു മാറുന്നതാണ് നാലുവർഷബിരുദം. ക്രെഡിറ്റ് കൈമാറ്റം വഴി വിദ്യാർഥിക്ക് ഏതു കോളേജിലേക്കും സർവകലാശാലയിലേക്കും മാറാൻ അവസരമുണ്ടാവും. ഓൺലൈൻ കോഴ്‌സുകൾ വഴിയും ക്രെഡിറ്റ് നേടാവുന്ന വിധത്തിൽ വഴക്കമുള്ളതാണ് ഈ പരിഷ്‌കാരം. വൈകാതെ, ‘കെ-റീപ്’ എന്ന പേരിലുള്ള ഏകീകൃത ഡിജിറ്റൽ ശൃംഖല യാഥാർഥ്യമാക്കി ഒറ്റ പ്രവേശനരീതിയും നിലവിൽ കൊണ്ടു വരും. ഇത്തവണ സർവകലാശാലകളിൽ വെവ്വേറെ അപേക്ഷകൾ പരികണിക്കും.
ആദ്യസെമസ്റ്റർ ജൂലായ് ആരംഭിച്ച് ഒക്ടോബറിൽ അവസാനിക്കും. നവംബറിൽ പരീക്ഷയും ഡിസംബറിൽ ഫലം വരും. രണ്ടാം സെമസ്റ്റർ ഡിസംബറിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കും. ഏപ്രിലിൽ അതിന്റെ പരീക്ഷയും, മേയിൽ പരീക്ഷാ ഫലവും. തുടർന്നുള്ള ക്ലാസുകൾ ജൂണിലും ഒന്നാംവർഷ ക്ലാ സുകൾ ജൂലായിലും നടത്തും. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കലോത്സവവും സംഘടിപ്പിക്കും
Discussion about this post