Tuesday, January 13, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐടിയുസി നേതാവ്

2 years ago
in Kerala
0
എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐടിയുസി നേതാവ്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കോഴിക്കോട്: ബിജെപി സ്ഥാനാർത്ഥി എം ടി രമേശിൻ്റെ പ്രചാരണ വീഡിയോയിൽ ഇടത് സർക്കാരിന് എതിരെ വിമർശനവുമായി എഐടിയുസി നേതാവ്. എഐടിയുസി ജില്ല പ്രസിഡന്റ് ഇ സി സതീശനാണ് വിമർശനവുമായി രംഗത്ത് വന്നത്. 1500ലധികം ആളുകൾ ജോലി ചെയ്തിരുന്ന ലോക പ്രശസ്തമായ തുണിത്തരങ്ങൾ ഉൽപാദിപ്പിച്ചിരുന്ന കോംട്രസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് പരി​ഗണിക്കുന്നില്ലെന്ന് വീഡിയോയിൽ എഐടിയുസി നേതാവ് വിമർശിച്ചു. ഫാക്ടറി ഏറ്റെടുക്കല്‍ ബില്ലിന് 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. പക്ഷേ ആറ് വർഷം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാനുള്ള ഇച്ഛശക്തി ഇടത് സർക്കാർ കാണിച്ചില്ലയെന്നത് ലജ്ജകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമാഫിയയും ആയി ഉണ്ടാക്കിയ ഗൂഢാലോചന നടപ്പിലാക്കാൻ കഴിയില്ലെന്ന് വന്നപ്പോഴാണ് അവർ എന്നത്തേക്കുമായി ഈ സ്ഥാപനം അടച്ചു പൂട്ടുന്നതെന്നും ഇ സി സതീശൻ വീഡിയോയിൽ പറയുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ എളമരം കരീം കോംട്രസ്റ്റിന്റെ പ്രശനത്തിന് പരിഹാരം കണ്ടെത്തുമെന്ന് വാക്ക് തന്നിരുന്നു, എന്നാൽ അഞ്ചു കൊല്ലമായിട്ട് കരീം ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. എന്നിട്ട് ഈ ലോക്സഭാ തിരെഞ്ഞെടുപ്പിൽ കരീമിന്റെ പ്രകടന പത്രികയിൽ പറയുന്നത് കോംട്രസ്റ്റ്‌ വിഷയം സജീവമായി എടുക്കും എന്നാണ്. അഞ്ചു വർഷമായി ഒന്നും ചെയ്യാത്ത എൽഡിഎഫ് സ്ഥാനാർഥിയെ ഞങ്ങൾ എങ്ങനെ വിശ്വസിക്കുമെന്ന് ബി എം എസ് പ്രവർത്തകൻ സി മണി വീഡിയോയിൽ ചോദിച്ചു. ഇലക്ഷൻ സമയത്ത് പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് അപേക്ഷിച്ചിരുന്നതായിയും അദ്ദേഹം പറഞ്ഞു.

കോംട്രസ്റ്റ് 15 വർഷം അടഞ്ഞു കിടന്നപ്പോൾ മൂന്ന് എംപിമാർ വന്ന് പോയി. പക്ഷേ ഇന്നും കോംട്രസ്റ്റിന്റെ പ്രശനത്തിന് പരിഹാരമായില്ല. എംപിമാരോ എംഎൽഎമാരോ സർക്കാരുമായി ഒരു വേദി ഒരിക്കിയെങ്കിൽ ഇന്ന് ഞങ്ങളുടെ അവസ്ഥ ഇതായിരിക്കില്ലയെന്ന് തൊഴിലാളി കൂട്ടായ്മയുടെ നേതാവ് പി കെ സന്തോഷും വീഡിയോയിൽ പറയുന്നുണ്ട്. എം കെ രാഘവൻ ഒറ്റുകാരനാണെന്നും, എളമരം കരീം ഭൂമാഫിയയുടെ ഏജൻ്റണാണെന്നുമുള്ള വിമർശനങ്ങളടക്കം വീഡിയോ ചോദ്യരൂപത്തിൽ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

Tags: elamaramkareemElection CampaignvideoFEATUREDMAINmt-ramesh
Previous Post

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സിയിലെ 97 ജീവനക്കാർക്ക് സസ്‌പെൻഷൻ, 40 പേരെ പിരിച്ചുവിട്ടു

Next Post

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

Next Post
എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി; മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,617)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.