തൃശൂര്‍: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടിസ് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ജോണ്‍ ബ്രിട്ടാസ് വിളിച്ചത്. പ്രശ്‌നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി. യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ടാണ് ചര്‍ച്ചയ്ക്ക് ഉണ്ടായത്. ഞങ്ങള്‍ പറഞ്ഞ രീതിയില്‍ ഫലം ഉണ്ടായി എന്നതാണ് ഞങ്ങളുടെ സാറ്റിസ്ഫാക്ഷന്‍ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അന്ന് അസാധാരണമായ സമരമാണ് നടന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായിട്ടാണ് സമരം തുടങ്ങിയത്. അത് അംഗീകരിക്കാനാകില്ല. അതിനാല്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ നടപടികളുമായി മുന്നോട്ടു പോയി. പിന്നീട് സമരം തീര്‍ക്കണമെന്ന് അവരുടെ ഭാഗത്തു നിന്ന് തോന്നല്‍ ഉണ്ടായി. ഞങ്ങളുടെ ഭാഗത്തു നിന്നും ചില പോസിറ്റീവ് സിഗ്നല്‍ നൽകിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയുടെ കാര്യങ്ങള്‍ ഓപ്പണ്‍ ചെയ്യാനില്ല. ഇതിന്റെ പേരില്‍ പ്രമുഖ പദവിയില്‍ ഇരിക്കുന്നവരെ തേജോവധം ചെയ്യാനില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Discussion about this post