ഡൽഹി: സൊമാറ്റോ വഴി പാലക് പനീർ ഓർഡർ ചെയ്യ്ത യുവതിക്ക് ലഭിച്ചത് ചിക്കൻ പാലക്കെന്ന് പരാതി. എക്സ് പോസ്റ്റിലൂടെയാണ് റെസ്റ്റോറന്റിന്റെയും സൊമാറ്റോയുടെയും പിഴവിനെ കുറിച്ച് യുവതി വ്യക്തമാക്കിയിരിക്കുന്നത്.
“ഈറ്റ്ഫിറ്റിൽ നിന്ന് പാലക് പനീർ സോയ മാറ്ററും മില്ലറ്റ് പുലാവോ ത്രൂ സൊമാറ്റോയും ഓർഡർ ചെയ്തു. പാലക് പനീറിന് പകരം ചിക്കൻ പാലക്കാണ് അവർ വിളമ്പിയത്. ഞാൻ വെജിറ്റേറിയൻ ഭക്ഷണം മാത്രം തെരഞ്ഞെടുത്തപ്പോൾ സാവാനിൽ ചിക്കൻ വിതരണം ചെയ്യുന്നത് സ്വീകാര്യമല്ല,” തനിക്ക് ലഭിച്ച ചിക്കൻ പാലക്കിൻറെ ചിത്രം പങ്കുവച്ച് കൊണ്ട് ഹിമാൻഷി തൻറെ സമൂഹ മാധ്യമത്തിൽ എഴുതി. ചിത്രം വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. നിരവധി പേർ ഹിമാൻഷിയുടെ കുറിപ്പിനോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. കുറിപ്പ് വൈറലായതോടെ സോമാറ്റോയും രംഗത്തെത്തി.
“നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും അത് നിങ്ങൾക്ക് എത്രത്തോളം വിഷമമുണ്ടാക്കിയിരുന്നെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണ മുൻഗണനകളെ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, ഒരിക്കലും അവയെ അനാദരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇത് പരിശോധിക്കാൻ ഞങ്ങൾക്ക് കുറച്ച് സമയം അനുവദിക്കൂ, എത്രയും വേഗം ഒരു അപ്‌ഡേറ്റുമായി നിങ്ങളിലേക്ക് മടങ്ങിവരും,” സൊമാറ്റോ മറുപടി നൽകി. ‘ഹേയ്, ഭക്ഷണ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു, ഇത് പരിശോധിക്കാൻ ആഗ്രഹിക്കുന്നു. ദയവായി നിങ്ങളുടെ ഓർഡറും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും സന്ദേശമയയ്‌ക്കുക,” ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്ത ഭക്ഷണശാലയും മറുപടിയുമായെത്തി.
എന്നാൽ സോമാറ്റോയുടെയും ഭക്ഷണശാലയുടെയും മറുപടികളെ ഉപഭോക്താവ് തള്ളിക്കളഞ്ഞു. തനിക്ക് ഇതിന് ഉത്തരവാദിയായ ആളെ കണ്ടെത്തണമെന്നും അയാൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയണമെന്നും അദ്ദേഹം വീണ്ടും കുറിച്ചു. ‘2 ഗഡുക്കളായി റീഫണ്ട് ആരംഭിക്കുന്നത് പ്രശ്നം പരിഹരിക്കില്ല. ഞാൻ ഒരു തരത്തിലുള്ള റീഫണ്ടും അന്വേഷിക്കുന്നില്ല. ആരാണ് ഈ കൂട്ടിന് ഉത്തരവാദിയെന്ന് എനിക്ക് അറിയണം. ഇത് റെസ്റ്റോറൻറ് ആണെങ്കിൽ നിങ്ങൾ എന്ത് നടപടിയാണ് എടുക്കുന്നത്.’ ഹിമാൻഷി തൻറെ എക്സ് അക്കൌണ്ടിൽ വീണ്ടും എഴുതി. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കളും കുറ്റക്കാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

