The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ഒടുവിൽ ആശ്വാസ വാർത്ത, പതിമൂന്നുകാരി തസ്മിദിനെ കണ്ടെത്തി; ട്രെയിനിൽ നിന്നും മലയാളി സമാജം പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്

Neethu Newzon by Neethu Newzon
Aug 21, 2024, 11:12 pm IST
in Kerala
FacebookWhatsAppTwitterTelegram

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി. കാണാതായി 37 മണിക്കൂറിനു ശേഷം ചെന്നൈയിൽ നിന്ന് ഗുവഹാത്തിക്കുള്ള യാത്രക്കിടെ വിശാഖ പട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് ചെന്നൈ – ഗുവഹാത്തിതാമ്പരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ മലയാളി സമാജം പ്രവർത്തകർ കണ്ടെത്തിയത്.

36 മണിക്കൂർ ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതയാണെന്നും ആശുപത്രിയിൽ എത്തിക്കാനായി കുട്ടിയെ ആർപിഎഫിന് കൈമാറിയെന്നും പോലീസ് അറിയിച്ചു. ബെർത്തിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു കുട്ടി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് അവരറിയിച്ചു . തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്‌സ്പ്രസിൽ ഇന്നലെ വൈകിട്ടോടെ കന്യാകുമാരിയിലെത്തിയ തസ്മിദ് അവിടെ നിന്നു വൈകിട്ടുള്ള ട്രെയിനിൽ ചെന്നൈയിലേക്ക് ട്രെയിനിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് കുട്ടി ചെന്നൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയെന്നാണ് സംശയം.

തസ്മിദ് കന്യാകുമാരിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത് അറിഞ്ഞ കേരളാ പോലീസ് അവിടേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി ഗുവാഹത്തിക്കുള്ള ട്രെയിനിൽ കയറിയതായി സംശയം ഉണ്ടാകുന്നത് . ചെന്നൈയിലേക്കു തിരിച്ച പോലീസ് സംഘം മറ്റൊരു ട്രെയിനിൽ ഉടൻ ഗുവാഹത്തിക്കു തിരിക്കും.

അതേസമയം കേരളത്തിൽ നിന്ന് മറ്റൊരു പോലീസ് സംഘത്തെ വിമാനമാർഗം ഉടൻ ഗുവാഹത്തിക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്മീഷണറുടെ നിർദേശപ്രകാരമാണ് നടപടി. കന്യാകുമാരി, നാഗർകോവിൽ ജങ്ഷൻ, ചെന്നൈ എന്നീ റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് അന്വേഷണ സംഘത്തിനു ദൃശ്യങ്ങൾ ലഭിച്ചത്.

നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി കുപ്പിയിൽ വെള്ളം ശേഖരിച്ച് തിരിച്ച് തസ്മിദ് ട്രെയിനിൽ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉച്ചതിരിഞ്ഞ് മൂന്നോടെയാണിത്. പിന്നീട് ചെന്നൈയ്ക്കുള്ള ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ കന്യാകുമാരി സ്‌റ്റേഷനിൽ നിന്നും ലഭിച്ചു.

കഴക്കൂട്ടത്തുനിന്ന് ഇന്നലെ രാവിലെ 9.30ന് വീടുവിട്ടിറങ്ങിയ കുട്ടിയ്ക്കായി തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുട്ടി ഇന്നലെ രാത്രിയോടെ കന്യാകുമാരിയിലെത്തിയെന്ന നിഗമനത്തിൽ കേരള പോലീസ് സംഘം ഇന്ന് രാവിലെ ഏഴോടെ ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ 5.30ന് കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവർ വിവരം നൽകിയിരുന്നു. തുടർന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് കേരള, തമിഴ്‌നാട് പോലീസ് തിരച്ചിൽ നടത്തിയത്. എന്നാൽ കുട്ടി ഇവിടെ എത്തിയതായി സ്ഥിരീകരിക്കാൻ തക്കതായ തെളിവ് ലഭിച്ചില്ലെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. കന്യാകുമാരി സ്റ്റേഷനിലെ സി സി ടിവിയിലും കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. പ്രദേശവാസികളെയും വ്യാപാരികളെയും കുട്ടിയുടെ ഫോട്ടോ കാണിച്ചും സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് തിരച്ചിൽ നടത്തിയത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്കു 2.10നു കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ എത്തിയ കുട്ടിയെ പുലർച്ചെ കന്യാകുമാരിയിൽ കണ്ടെന്നാണ് ദൃക്സാക്ഷി മൊഴി. ട്രെയിനിൽ എതിർവശത്തെ സീറ്റിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി കുട്ടിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽനിന്ന് നിർണായക ദൃശ്യങ്ങൾ; കാണാതായ തസ്മിദ് പ്ലാറ്റ്ഫോമിലിറങ്ങി വെള്ളമെടുത്ത് തിരികെ ട്രെയിൻ കയറി

ട്രെയിനിൽ ഒറ്റയ്ക്കിരുന്നു കരയുന്നതുകണ്ട കുട്ടിയോട് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ലെന്നും തുടർന്ന് ഫോട്ടോയെടുക്കുകയായിരുന്നുവെന്നുമാണ് ബബിത പറഞ്ഞത്. നെയ്യാറ്റിൻകരയിൽവച്ചാണ് ഫോട്ടോയെടുത്തത്. കുട്ടിയെ കാണാതായെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഫോട്ടോ പോലീസിനു കൈമാറുകയായിരുന്നു. ഈ ചിത്രം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം പോലീസ് കന്യാകുമാരിയിലേക്കു വ്യാപിപ്പിച്ചത്.

എന്നാൽ, കുട്ടി കന്യാകുമാരിയിൽ എത്തിയതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പാറശാലയ്ക്കും കന്യാകുമാരിക്കുമിടയിൽ പരിശോധന ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനിടെയാണ് കുട്ടി നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങിയോയെന്നും പോലീസ് പരിശോധിച്ചത്. ഈ പരിശോധനയിലാണ് ഒരു സിസിടിവി ദൃശ്യത്തിൽ കുട്ടി ട്രെയിനിൽ നിന്നറങ്ങി പ്ലാറ്റ്ഫോമിലെ പൈപ്പിൽ നിന്നു കുപ്പിയിൽ വെള്ളം ശേഖരിച്ച് തിരികെ ട്രെയിനിൽ കയറുന്നതായി കാണുന്നത്.

അതേസമയം, കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി കുടുംബത്തെ സന്ദർശിച്ചു. പന്ത്രണ്ട് മണിയോടെയാണ് മന്ത്രിയും സംഘവും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടത്. സാധ്യമായ എല്ലാതരത്തിലും തിരച്ചിൽ നടത്തുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

Tags: FEATUREDMissing Casethiruvananthapuram
ShareSendTweetShare

Related News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

എംടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലയാളത്തിൻ്റെ വിട…. തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ; എം.ടി വാസുദേവൻ നായരുടെ മൃതദേഹം സംസ്കരിച്ചു

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

മാനുഷികവികാരങ്ങളെ ആഴത്തിൽ രേഖപ്പെടുത്തിയ ആൾ; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

കുറുവ സംഘത്തിനു പിന്നാലെ ഇറാനി സംഘവും; പകല്‍ സമയത്തുപോലും മോഷണം

മലയാള സിനിമയുടെ  ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത്  ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

മലയാള സിനിമയുടെ ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത് ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies