The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home World

രണ്ടും കൽപ്പിച്ച് ഇസ്രായേൽ; ലെബനൻ തവിട് പൊടിയാവും

Neethu Newzon by Neethu Newzon
Sep 28, 2024, 07:57 am IST
in World
FacebookWhatsAppTwitterTelegram

ബെയ്റൂട്ട്: ലെബനനുമായുള്ള വടക്കൻ അതിർത്തിയിൽ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേൽ. കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഈ നീക്കം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനാൽ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാൻ സൈന്യത്തിന് ഇസ്രയേൽ നൽകിയ നിർദേശത്തെ തുടർന്നാണിത്.

ഇസ്രയേലി സൈനിക വാഹനങ്ങൾ ലെബനന്‌റെ വടക്കൻ അതിർത്തിയിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതായി വാർത്താഏജൻസി എപി റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുള്ള വെടിമരുന്ന് സംഭരണ സൈറ്റുകൾ എന്ന് അവകാശപ്പെടുന്ന സ്ഥലത്തിന് സമീപമുള്ള വീടുകളിൽനിന്ന് ഒഴിയാൻ സൈന്യം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും തങ്ങളുടെ രാജ്യം സാധ്യമായ കര ആക്രമണത്തിന് തയ്യാറാണെന്ന് വെളിപ്പെടുത്തി. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടർന്നാൽ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ‘ഞങ്ങൾ കടലിൽനിന്നും ആകാശത്ത്‌നിന്നും ഹിസ്ബുള്ളയെ ആക്രമിക്കുകയാണ്. നിങ്ങൾ ഒരു കര ആക്രമണത്തിന് തയാറാകണം’ യോവ് ഗാലന്‌റ് സൈനികരോട് പറഞ്ഞു.

പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചതിനുശേഷം ഇസ്രയേലും ഹിസ്ബുള്ളയും പരസ്യമായ ഏറ്റുമുട്ടലിലായിരുന്നു. അതിനുശേഷം ഒരാഴ്ചയ്ക്കിടെ ലെബനനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

ഇസ്രയേൽ സൈന്യം വെള്ളിയാഴ്ച ലൈബനനിൽ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇത് ഗാസയ്ക്ക് സമാനമായ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആക്രമണത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎൻ ഏജൻസിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 30,000-ത്തിലധികം ആളുകൾ ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

Tags: FEATUREDhezbollahIsrael-Hezbollah warIsreal
ShareSendTweetShare

Related News

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

എല്ലാം വിഫലം! മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും; അനുമതി നൽകി യമൻ പ്രസിഡന്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ക്യാമറ വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അതിഭീകരം!  അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ  തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് വൻ ദുരന്തം: മരണം 42 ആയി

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു; അമ്പരപ്പിക്കുന്ന കണ്ടെത്തല്‍

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies