ബസ്തർ: വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 28 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മാദിലെ തുൽത്തുലി, നെന്ദൂർ ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പുണ്ടായതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) വ്യക്തമാക്കി.
ജില്ലാ റിസർവ് ഗാർഡിലെയും (ഡിആർജി) പ്രത്യേക ടാസ്‌ക് ഫോഴ്‌സിൻ്റെയും (എസ്‌ടിഎഫ്) ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
28 നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും എകെ 47 റൈഫിളും എസ്എൽആർ (സെൽഫ് ലോഡിംഗ് റൈഫിൾ) ഉൾപ്പെടെയുള്ള ആയുധശേഖരവും ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇതുവരെ കണ്ടെടുത്തു.
ഈ വർഷം ഇതുവരെ ബസ്തർ മേഖലയിൽ 185 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചതായി പൊലീസ് അറിയിച്ചു. ദന്തേവാഡയും നാരായൺപൂരും ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം.

