”ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്,”എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ആണ് ഈ പരാമർശം.
ആഗോളപ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ യുദ്ധക്കളത്തിൽ നിന്ന് കണ്ടെത്താനാവില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാൻ,ഗാസ ലെബനനൻ- ഇസ്രായേൽ സംഘർഷവും റഷ്യ-യുക്രെയ്ൻ യുദ്ധവും മൂലവും മിഡിൽ ഈസ്റ്റിലും കിഴക്കൻ യൂറോപ്പിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
യുറേഷ്യയായാലും പശ്ചിമേഷ്യയായാലും, എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നയതന്ത്രവും സമാധാനപരമായ തീരുമാനങ്ങളുമാണ് മുന്നോട്ടുള്ള ഏക പാതയെന്ന തൻ്റെ നിലപാട് ആവർത്തിച്ച മോദി, “ഞാൻ ബുദ്ധൻ്റെ നാട്ടിൽ നിന്നാണ് വരുന്നത്, ഇത് യുദ്ധത്തിൻ്റെ യുഗമല്ലെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്, പ്രശ്നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽ നിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post