അഹമ്മദാബാദ്: വ്യാജ സർക്കാർ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പുകൾ പലതും കേട്ടിട്ടുണ്ടെങ്കിലും ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്തയാണ് പുറത്തുവരുന്നത്. ഇത്തവണ ഒരു വ്യാജ കോടതി തന്നെയാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. യഥാർഥ കോടതിയുടേതിന് സമാനമായ കാര്യങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തൻമാരും പരിചാരകരുമെല്ലാം ഈ കോടതിയിലുണ്ടായിരുന്നു. ഭൂമിത്തർക്ക കേസുകളാണ് ഇവിടെ തീർപ്പാക്കിയിരുന്നത്. സംഭവത്തിൽ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.
ഇയാളായിരുന്നു ഈ കോടതിയിലെ ജഡ്ജി. ഇയാളുടെ ഗാന്ധി നഗറിലെ ഓഫീസാണ് കോടതിയാക്കി മാറ്റിയത്. നഗരത്തിലെ സിവിൽ കോടതികളിൽ തീർപ്പാകാതെ കിടന്നിരുന്ന ഭൂമിത്തർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകൾ തീർപ്പാക്കാൻ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്നവ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവിൽ കോടതി രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ പോലീസിനെ അറിയിക്കുകയായിരുന്നു. ആൾമാറാട്ടം, വ്യാജരേഖയുണ്ടാക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നിലവിൽ പത്തിലധികം വ്യാജ ഉത്തരവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. വ്യാജേനയാണ് തട്ടിപ്പുസംഘം കക്ഷികളെ ബന്ധപ്പെട്ടിരുന്നത്.
ഇത്തരം കേസുകൾ അനുകൂലമായി തീർപ്പാക്കാമെന്ന് പറഞ്ഞ് പണം ഈടാക്കുന്നതായിരുന്നു ഇവരുടെ രീതി. ശേഷം കേസുകൾ അനുകൂലമായി പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറങ്ങും. ഇതിനായി വൻ തുക ഈടാക്കുകയും ചെയ്യും. നടപടിക്രമങ്ങൾ വിശ്വസനീയത ഉണ്ടാക്കാനായി ഇയാളുടെ കൂട്ടാളികളോ സുഹൃത്തുക്കളോ കോടതി ജീവനക്കാരായി വേഷം കെട്ടുന്നതും പതിവായിരുന്നു. അഞ്ച് വർഷത്തോളമായി ഈ തട്ടിപ്പ് തുടരുന്നതായാണ് വിവരം. ജില്ല കളക്ടർക്ക് വരെ നിർദേശം നൽകുന്ന വ്യാജ ഉത്തരവുകൾ ഇവിടെനിന്ന് പുറപ്പെടുവിച്ചിരുന്നു.
വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവിൽ കോടതി രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ഉദ്യോഗസ്ഥർ പോലീസിനെ അറിയിക്കുകയായിരുന്നു. ആൾമാറാട്ടം, വ്യാജരേഖയുണ്ടാക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നിലവിൽ പത്തിലധികം വ്യാജ ഉത്തരവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post