ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകാൻ കാരണം റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കേരളത്തിനുണ്ടായ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നരമാസത്തിന് ശേഷമാണ് കേരളം റിപ്പോർട്ട് നൽകിയത്. അതിനാലാണ് ദുരിതാശ്വാസം നീണ്ടു പോയത്.
പ്രിയങ്കഗാന്ധിക്ക് നൽകിയ മറുപടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. പുനർനിർമാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിൻറെ ആവശ്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തബാധിതരുടെ പുനരധിവാസം പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചപ്പോൾ ഉറപ്പുനൽകിയതാണെന്നും വീടുകളും, സ്കൂളുകളും റോഡുകളുമെല്ലാം നിർമിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വൻവീഴ്ച വരുത്തിയെന്നും കേന്ദ്രസർക്കാർ വെളിപ്പെടുത്തി.
കേരളം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ പ്രത്യേക സമിതിയെ കേന്ദ്രം നിയോഗിച്ചുവെന്നും പുനർനിർമാണത്തിനാവശ്യമായ കേന്ദ്രസഹായം അനുവദിക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post