ലോകത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് എഐ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പല പരാതികളും ഉയരുന്നുണ്ട് . ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌ക്രീന്‍ സമയം നിശ്ചിതമായി പരിമിതപ്പെടുത്തിയ മാതാപിതാക്കളെ കൊലപ്പെടുത്തുന്നതാണ് ന്യായമെന്ന് 17 -കാരനെ ഉപദേശിച്ചിരിക്കുകയാണ് എഐ ചാറ്റ് ബോട്ട്. യുഎസിലെ ടെക്‌സാസിലാണ് സംഭവം. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ ചാറ്റ്‌ബോട്ട് കമ്പനിയായ Character.ai -ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ആദ്യമായല്ല ചാറ്റ്‌ബോട്ട് കമ്പനിയായ Character.ai -ക്കെതിരെ വിമര്‍ശനങ്ങളും പരാതികളും ഉയരുന്നത്. ഫ്‌ലോറിഡയില്‍ ഒരു കൗമാരക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതിനോടകം തന്നെ നിയമ നടപടി നേരിടുന്ന കമ്പനിയാണ് Character.ai. നിലവിലെ സംഭവത്തില്‍ ഈ കമ്പനിക്ക് പുറമേ ഗൂഗിളിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയില്‍ ഗൂഗിളിനും പങ്കുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
Discussion about this post