ന്യൂഡൽഹി: മണിപ്പുര്‍ വിഷയത്തില്‍ മോദിസര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയ നോട്ടിസ് ലോക്സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ് ചർച്ചയ്ക്ക് തുടക്കംകുറിച്ചത്. മണിപ്പുരിന്റെ നീതിക്ക് വേണ്ടിയാണ് പ്രമേയമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതാണെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
സംഘർഷാവസ്ഥ തുടരുന്ന മണിപ്പുരിന് നീതി വേണമെന്നും മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെക്കൻഡ് മാത്രമാണെന്നും തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി. മണിപ്പുരിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇരട്ട എൻജിൻ സർക്കാർ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന് തരുൺ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോയില്ല?, മുഖ്യമന്ത്രിയെ മാറ്റാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്?, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലില്ലെങ്കിലും, പത്താം തിയതി അദ്ദേഹം സഭയിൽ മറുപടി നൽകും.
അവിശ്വാസപ്രമേയത്തിൽ 12 മണിക്കൂറോളമാണ് ചർച്ച നടക്കുക. ആറ് മണിക്കൂർ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും.ലോക്സഭയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പാസാവില്ല എന്നാൽ മണിപ്പുർ കലാപത്തിൽ രണ്ടുദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം.
Discussion about this post